Saturday, June 25, 2011

'ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍' ഇപ്പോള്‍" ഭാരതത്തിന്റെ ഘാതകര്‍"

'ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍' ഇപ്പോള്‍ " ഭാരതത്തിന്റെ ഘാതകര്‍" : നാം കരുതിയിരിക്കുക..

മൈസൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് കെ.എഫ്.ഡി. പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ്
 25 Jun 2011

സംഘം കേരളത്തിലും സന്ദര്‍ശനം നടത്തി
മൈസൂര്‍: ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൈസൂരില്‍ ബോംബ്‌സ്‌ഫോടന പരമ്പരകള്‍ക്ക് കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി എന്ന സംഘടന പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. ഹുന്‍സൂരിലെ രണ്ട് വിദ്യാര്‍ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സംഘടനയുടെ പ്രവര്‍ത്തകരെ ചോദ്യംചെയ്തതില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് പോലീസ്‌വൃത്തങ്ങള്‍ പറഞ്ഞു. തികച്ചും ശാന്തമായ മൈസൂരില്‍ സ്‌ഫോടനങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
മൈസൂരിലെ പ്രധാന കേന്ദ്രങ്ങളായ മൈസൂര്‍ പാലസ്, വൃന്ദാവന്‍ ഗാര്‍ഡന്‍സ്, കെ.ആര്‍.എസ്., മൈസൂര്‍ മൃഗശാല എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. 2009-ലെ ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയും 2010-ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനവുമായിരുന്നു മൈസൂരിലും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിന് കെ.എഫ്.ഡി. പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്.
വിദ്യാര്‍ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൈസൂര്‍ സ്വദേശികളായ അദില്‍പാഷ, അത്തുള്ളഖാന്‍, സഫീര്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് 2010-ല്‍ മൈസൂരിലും സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍, സ്‌ഫോടകവസ്തുക്കള്‍ വാങ്ങുന്നതിനാവശ്യമായ പണം കൈയിലില്ലാത്തതും സ്‌ഫോടകവസ്തുക്കളെപ്പറ്റി ധാരണയില്ലാത്തതും പദ്ധതി നീണ്ടുപോകാന്‍ കാരണമായി.
തുടര്‍ന്ന് സ്‌ഫോടനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി ചിലരെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെടാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹുന്‍സൂരിലെ വ്യാപാരികളുടെ മക്കളെ തട്ടിയെടുത്തതും കൊലപ്പെടുത്തിയതും. കൂടുതല്‍ പേരെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
അതിനിടെ, അദില്‍പാഷയും അത്തുള്ളഖാനും സഫീര്‍ മുഹമ്മദും ഒട്ടേറെത്തവണ കേരളത്തിലെത്തി ചില സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടതായി സൂചനയുണ്ട്. കേരളത്തില്‍നിന്ന് തിരിച്ചുവന്നതിനുശേഷമാണ് ഇവര്‍ മൈസൂരില്‍ പോപ്പുലര്‍ഫ്രണ്ടിന്റെയും കെ.എഫ്.ഡി.യുടെയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയത്. നിരവധി യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നു.
മൈസൂരില്‍നിന്ന് ഇവര്‍ കേരളത്തിലെ ചില മത, സംഘടനാ നേതാക്കളുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രത്യേക അന്വേഷണസംഘത്തലവന്‍ എ.സി.പി. ന്യാമേഗൗഡ പറഞ്ഞു.
പിടിയിലായവര്‍ 2009-ല്‍ ബാംഗ്ലൂരിലെ വില്‍സണ്‍ ഗാര്‍ഡനില്‍ നടന്ന കെ.എഫ്.ഡി.യുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതേവര്‍ഷം മൈസൂരിലുണ്ടായ സാമുദായികലഹളയില്‍ ഇവര്‍ക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. സംഘടനയുടെ നേതാവായ പ്രമുഖന്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ, വിദ്യാര്‍ഥികളുടെ കൊലപാതകങ്ങളുടെ അടിസ്ഥാനത്തില്‍ കെ.എഫ്.ഡി.യെ നിരോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍. അശോക് ബാംഗ്ലൂരില്‍ പറഞ്ഞു.

കെ.എഫ്.ഡി.യുടെ ഉത്ഭവം കേരളത്തില്‍ നിന്ന്
: 25 Jun 2011
മൈസൂര്‍: മൈസൂരില്‍ ബോംബ്‌സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിടുകയും കഴിഞ്ഞ ദിവസം ഹുന്‍സൂരില്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തുകയും ചെയ്ത കര്‍ണാടക ഡിഗ്‌നിറ്റി ഫോറം എന്ന സംഘടനയുടെ ഉത്ഭവം കേരളത്തില്‍ നിന്നാണെന്ന് പോലീസ്. 'ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍' എന്ന മുദ്രാവാക്യവുമായി 2006-ല്‍ കേരള ഫോറം ഫോര്‍ ഡിഗ്‌നിറ്റി എന്ന പേരിലായിരുന്നു സംഘടന ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. അതിനുശേഷം ആസ്ഥാനം മംഗലാപുരത്തേക്ക് മാറ്റി. അവിടത്തെ ഒരു പ്രമുഖ ഡോക്ടറായിരുന്നു സംഘടനയുടെ നേതാവ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ ആസ്ഥാനം പിന്നീട് ബാംഗ്ലൂരിലേക്കും അവിടെനിന്ന് മൈസൂരിലേക്കും മാറ്റുകയായിരുന്നു. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനയ്ക്ക് അടുത്ത ബന്ധമുള്ളതായും പറയപ്പെടുന്നുണ്ട്.
മൈസൂരിലെ ന്യൂനപക്ഷ സമുദായങ്ങളുടെയും പാവപ്പെട്ടവരുടെയും ഇടയില്‍ പ്രചാരണം നടത്തിയ സംഘടനയുടെ വളര്‍ച്ച അതിവേഗമായിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് അര ലക്ഷത്തിലേറെ യുവാക്കളാണ് മൈസൂരിലും കുടകിലുമായി സംഘടനയില്‍ അംഗങ്ങളായത്. 2009-ല്‍ കെ.എഫ്.ഡി. മൈസൂരില്‍ നടത്തിയ റാലിയില്‍ കേരളത്തില്‍ നിന്ന് വന്ന ലോറി പോലീസ് പരിശോധിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടിയത് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒട്ടേറെ പോലീസുകാര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.
തലസ്ഥാനനഗരമായ ബാംഗ്ലൂരിലും സംഘടനയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒരു ഡസന്‍ പേരാണ് സംഘടനയുടെ പ്രതിനിധികളായി മത്സരിച്ചത്. പാദനായപുരയില്‍ നിന്നും സ്ഥാനാര്‍ഥികളിലൊരാള്‍ ജയിക്കുകയും ചെയ്തിരുന്നു. കെ.എഫ്.ഡി.യുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയെന്നും സംഘടനയെ നിരോധിക്കുന്ന കാര്യം മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ആര്‍. അശോക് പറഞ്ഞു.

ഗ്രീന്‍വാലിയില്‍ നടന്ന ക്യാമ്പിനെപ്പറ്റി ദുരൂഹത; പോലീസ് പരിശോധന നടത്തി
 24 Jun 2011
95 പേര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം നല്‍കി
മലപ്പുറം: മഞ്ചേരി ഗ്രീന്‍വാലിയില്‍ ഒരാഴ്ചയായി നടന്നുവന്ന ക്യാമ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ വ്യാഴാഴ്ച ജില്ലയിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എങ്കിലും കാര്യമായ വിവരങ്ങളൊന്നും ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്ന് അറിയുന്നു.
ഗ്രീന്‍വാലി കോമ്പൗണ്ടിനകത്ത് അതീവരഹസ്യമായി ഒരാഴ്ചയായി 95 പേര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കിയത്. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. മലയാളികളാരും ഉണ്ടായിരുന്നില്ല. ക്യാമ്പിന് നേതൃത്വംകൊടുത്ത എട്ടു പേരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. കഴിഞ്ഞ 17നാണ് ക്യാമ്പിന് തുടക്കമായതെന്നാണ് സൂചന.
അപരിചിതരായ ആളുകള്‍ കൂട്ടത്തോടെ ജില്ലയിലേക്കെത്തുന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. എന്നാല്‍, ക്യാമ്പ് സമാപിക്കുന്ന ദിവസമാണ് പോലീസ് സ്ഥലത്തെത്തി അന്വേഷണത്തിന് തയ്യാറായത്.
മലപ്പുറം ഡിവൈ.എസ്.പി, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി, മഞ്ചേരി സി.ഐ, സ്‌പെഷല്‍ ബ്രാഞ്ചിലെയും സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിലെയും പത്തോളം എ.എസ്.ഐമാര്‍ എന്നിവരാണ് കേന്ദ്രത്തില്‍ കയറിയത്. അമ്പതിനടുത്ത് പോലീസുകാര്‍ പുറത്തും കാവലുണ്ടായിരുന്നു.
രാവിലെ എട്ടുമണിയോടെ ഗ്രീന്‍വാലിയിലെത്തിയ പോലീസിന് ക്യാമ്പില്‍ പങ്കെടുത്തവരെ കാണിച്ച് കൊടുക്കാനോ വിവരങ്ങള്‍ നല്‍കാനോ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ തയ്യാറായില്ല. ഉച്ചയ്ക്കുശേഷം വരെ കാത്തിരുന്നിട്ടാണ് പങ്കെടുത്തവരുടെ പേരും ഏത് സംസ്ഥാനം എന്നുമുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് വീണ്ടും നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വന്നവരുടെ മേല്‍വിലാസം നല്‍കിയതെന്നാണറിയുന്നത്. അതുതന്നെ എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുണ്ട്.
സാമൂഹികസേവനം നടത്തുന്നതിനാവശ്യമായ ഓറിയന്‍േറഷന്‍ ക്ലാസുകളാണ് നടത്തുന്നതെന്ന രീതിയിലാണ് ക്യാമ്പുകള്‍ നടത്തുന്നത്. അതേസമയം ക്യാമ്പില്‍ പങ്കെടുത്തവരെ കാണാനോ സംസാരിക്കാനോ കഴിയാതെ പോലീസിന് മടങ്ങിപ്പോരേണ്ടി വന്നതായാണ് അറിയുന്നത്.

സിമി കമാന്‍ഡര്‍ നെടുമ്പാശ്ശേരിയില്‍ പിടിയിലായി
 25 Jun 2011
കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവ് സിറാജുദ്ദീന്‍ സൈനബുള്ള (40) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. സിമിയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ഉത്തരേന്ത്യന്‍ കമാന്‍ഡറുമാണ് സൈനബുള്ള. രാവിലെ ഒമ്പതുമണിയോടെ ദുബായില്‍ നിന്ന് ദുബായ്‌കൊച്ചി വിമാനത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
ഒരു സ്ത്രീയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്‍ഡോര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ സൈനബുള്ള അതിന് ശേഷം ദുബായിലേക്ക് കടക്കുകയായിരുന്നു. കുറച്ചുവര്‍ഷമായി ദുബായിലാണ് സൈനബുള്ള ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശില്‍നിന്ന് ലഭിച്ച പാസ്‌പോര്‍ട്ടുമായാണ് സൈനബുള്ള സഞ്ചരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്‌ഫോടന കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് സൈനബുള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു.
1977
ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സ്റ്റുഡന്റ്‌സ് ഇസ് ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) രൂപവത്കരിച്ചത്. 2002 ല്‍ കേന്ദ്രസര്‍ക്കാര്‍ സിമി നിരോധിച്ചുവെങ്കിലും 2008 ല്‍ പ്രത്യേക ട്രിബ്യൂണല്‍ നിരോധനം പിന്‍വലിച്ചു. എന്നാല്‍ അതേവര്‍ഷംതന്നെ കോടതി സിമിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
 

(Source frm different Indian News Papers& Medias) 
ഇതെല്ലാം  ഒന്നു  ചേര്‍ത്ത്  വായിച്ചാല്‍  കേരളത്തിന്റെ  സമകാലികസ്ഥിതി 
എത്ര ഭീകരമാണെന്ന്  വിലയിരുത്തുന്നതില്‍  തെറ്റുണ്ടോ...
ദേശസ്നേഹികളുടെ  ആശങ്കകള്‍ക്ക്  അതിരുകളുമില്ല....

No comments:

Post a Comment