Sunday, July 31, 2011

അഴിമതിക്കെതിരെ എബിവിപി ജില്ലാറാലി (pics)

എബിവിപി ജില്ലാറാലി (2011 july 27)
പാലക്കാട്‌: അഴിമതിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി  എബിവിപി പാലക്കാട്‌ ജില്ലാ ഘടകം നടത്തിയ വിദ്യാര്‍ത്ഥി റാലി നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. അഴിമതി നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തുക, അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കുക,സ്വിസ്‌ ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവരിക. കള്ളപ്പണം പൊതുസ്വത്തായി പ്രഖ്യാപിക്കുക, ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ റദ്ദാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സമാഹരണം സുതാര്യമാക്കുക, വിദ്യാഭ്യാസ രംഗത്തെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.



ബൈജു പി.കെ ഉദ്ഘാടനം നിര്‍വഹിച്ചു 

തൃത്താലയില്‍ ഉപരിപഠനസ്ഥാപനം സ്വപ്നം മാത്രം

തൃത്താലയില്‍ ഉപരിപഠനസ്ഥാപനം സ്വപ്നം മാത്രം
കുറ്റനാട്‌: തൃത്താലയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമെന്ന സ്വപ്നത്തിന്‌ ഇനിയും പരിഹാരമായില്ല. പ്ളസ്ടു കഴിഞ്ഞ്‌ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന നൂറ്‌ കണക്കിന്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിനായി ഇനിയും അയല്‍ ജില്ലകളെയോ ദൂരദേശങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്‌. ഉപരിപഠനത്തിനായി തൃത്താലയിലൊരു കേന്ദ്രമെന്ന പഴയസ്വപ്നത്തിന്‌ ഇത്തവണത്തെ ബജറ്റിലും അനുകൂല നിലപാട്‌ കണ്ടില്ല. എസ്‌എസ്‌എല്‍സി കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക്‌ പ്ളസ്‌വണ്‍, പ്ളസ്ടു വിദ്യാഭ്യാസങ്ങള്‍ക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ പല സ്കൂളുകളും ഹയര്‍സെക്കണ്റ്ററിയായി ഉയര്‍ത്തിയും സ്വകാര്യസ്ഥാപനങ്ങള്‍ വഴിയും ഈ വിദ്യാഭ്യാസത്തിന്‌ സൌകര്യമായെങ്കിലും ഉപരിപഠനം പ്രതീക്ഷിക്കുന്ന തൃത്താലയിലെ ആയിരകണക്കിന്‌ വിദ്യാര്‍ഥികള്‍ ഇപ്പോഴും ദൂരദിക്കുകളിലേക്ക്‌ പോകേണ്ട ദുരാവസ്ഥയാണ്‌. കഴിഞ്ഞ സക്കാര്‍ തൃത്താലയില്‍ ഐടിഐ അനുവദിച്ചിരുന്നെങ്കിലും അതിണ്റ്റെ പ്രവര്‍ത്തനത്തിനായി ഈ സര്‍ക്കാര്‍ പുതിയ ബജറ്റില്‍ ഫണ്ട്‌ അനുവദിക്കാത്തതിനാല്‍ ഐടിഐ എന്നതും ഒരു സ്വപ്നമായി തന്നെ നിലനില്‍ക്കുകയാണ്‌. തൃത്താല എംഎല്‍എ ഓഫീസ്‌ ഉദ്ഘാടന സമയത്ത്‌ എംഎല്‍എയും ജനപ്രതിനിധികളും തൃത്താലക്ക്‌ നല്‍കിയ വാഗ്ദാനവും വെറും പാഴ്‌വാക്കായി മാറിയിരിക്കുകയാണ്‌

കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാസമ്മേളനം

പട്ടാമ്പി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ കേരളത്തിലെ ഭക്തജനങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും അത്‌ ഭക്തരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി ഒറ്റപ്പാലം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി പൊതിയില്‍ നാരായണന്‍ ചാക്യാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.വേണുഗോപാലാല്‍ അധ്യക്ഷത വഹിച്ചു.
പട്ടാമ്പി ശ്രീ ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നൂറിലതികം പ്രതിനിധികള്‍ പങ്കെടുത്തു.
എന്‍.സി.വി.നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രന്‍, ശ്രീകൃഷ്ണന്‍, ഗോപാല്‍ പ്രസംഗിച്ചു. ഭാരവാഹികളായി തൃക്കണ്ടിയൂറ്‍ മുരളിധരന്‍(പ്രസിഡണ്റ്റ്‌), ശ്രീപാല്‍(ജനറല്‍ സെക്രട്ടറി), വേണുഗോപാല്‍(ട്രഷറര്‍) എന്നിവരെ തിരെഞ്ഞടുത്തു.

ശ്രീധരന്‍മാസ്റ്റര് :‍മാതൃകാധ്യാപകന്‍, സംഘത്തിലെ ബൌദ്ധിക സാന്നിധ്യം

മാതൃകാധ്യാപകന്‍, സംഘത്തിലെ ബൌദ്ധിക സാന്നിധ്യം

ഇന്നലെ അന്തരിച്ച രാഷ്ട്രീയ സ്വയംസേവക്‌ കണ്ണൂറ്‍ വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖ്‌ ഒ.ശ്രീധരന്‍ മാസ്റ്ററുടെ അകാലവിയോഗം സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും നടുക്കി. പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളിണ്റ്റെ പ്രിന്‍സിപ്പാളായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖ്‌ എന്ന നിലയിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇടക്ക്‌ അസുഖബാധയുണ്ടായെങ്കിലും തലേന്നുവരെ സ്കൂളിലും മറ്റും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിണ്റ്റെ ആകസ്മിക വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആഘാതമായി. കോഴിക്കോട്‌ ബാലുശ്ശേരിക്കടുത്ത്‌ കോക്കല്ലൂറ്‍ എരമംഗലത്താണ്‌ അദ്ദേഹം ജനിച്ചത്‌. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിണ്റ്റെ ബാല്യവും വിദ്യാഭ്യാസഘട്ടവും. സ്വന്തമായി അധ്വാനിച്ചാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌. ബാലുശ്ശേരി സംസ്കൃത വിദ്യാലയത്തില്‍ നിന്നാണ്‌ ബിരുദം നേടിയത്‌. ൧൯൮൩ ലാണ്‌ പാര്‍ട്ട്‌ ടൈം സംസ്കൃത അധ്യാപകനായി പട്ടാന്നൂറ്‍ ഹൈസ്കൂളിലെത്തുന്നത്‌. മികച്ച അധ്യാപകനായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിലെത്തിച്ചു. ദശകങ്ങളായി സംസ്കൃത കലോത്സവങ്ങളില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ ശ്രീധരന്‍ മാസ്റ്ററുടെ വിദ്യാര്‍ത്ഥികളാണ്‌ വിജയകിരീടം ചൂടിയിരുന്നത്‌. പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ പേരും പെരുമയും ഉണ്ടാക്കിയതില്‍ അദ്ദേഹത്തിണ്റ്റെ പങ്ക്‌ നിസ്തുലമായിരുന്നു. വിദ്യാര്‍ത്ഥി പരിഷത്തിലൂടെയായിരുന്നു അദ്ദേഹം സംഘ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടത്‌. നായാട്ടുപാറയിലെത്തിയതിനു ശേഷം സംഘപ്രവര്‍ത്തനത്തില്‍ സജീവമായി. അന്നത്തെ മയ്യില്‍ താലൂക്കിണ്റ്റെ ബൌദ്ധിക്‌ പ്രമുഖായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം കണ്ണൂറ്‍ ജില്ലാ ബൌദ്ധിക്‌ പ്രമുഖായും വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷമായി വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖിണ്റ്റെ ചുമതലയില്‍ തുടരുകയാണ്‌. മികച്ച സംസ്കൃത പണ്ഡിതനായ ശ്രീധരന്‍ മാസ്റ്റര്‍ ശ്രദ്ധേയനായ ആദ്ധ്യാത്മിക പ്രഭാഷകനായിരുന്നു. മലബാറിലെ നൂറു കണക്കിന്‌ ക്ഷേത്രങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്‌. ബാലഗോകുലം, എന്‍ടിയു, സംസ്കൃതാധ്യാപക ഫെഡറേഷന്‍ മുതലായ സംഘടനകളിലും സജീവമായിരുന്നു. മട്ടന്നൂറ്‍ കേന്ദ്രമായുള്ള ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിണ്റ്റെ മെമ്പറായിരുന്നു. കോളാരിയില്‍ പ്രവര്‍ത്തിക്കുന്ന സച്ചിദാനന്ദ ബാലമന്ദിരത്തിണ്റ്റെ മാര്‍ഗ്ഗദര്‍ശികളിലൊരാളാണ്‌. എരമംഗലം കൊട്ടാരപ്പറ്റ ഗോപാലന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്‌. ജാനകി, രാധ, കൃഷ്ണന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. ജന്‍മഭൂമി കണ്ണൂറ്‍ യൂണിറ്റ്‌ റസിഡണ്ട്‌ എഡിറ്റര്‍ എ.ദാമോദരന്‍, ബിജെപി മണ്ഡലം സെക്രട്ടറി എ.കൃഷ്ണന്‍ എന്നിവര്‍ ഭാര്യാസഹോദരങ്ങളാണ്‌. എ.ലക്ഷ്മിയാണ്‌ സഹധര്‍മ്മിണി. പായം ഗവ.യു.പി അധ്യാപിക ശ്രീല, ബാംഗ്ളൂരില്‍ എഞ്ചിനിയറായ ശ്രീലേഷ്‌ എന്നിവര്‍ മക്കളും ഗീരീഷ്‌ കൈതേരി ജാമാതാവുമാണ്‌.

ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

(രാഷ്ട്രീയ സ്വയംസേവക്‌ കണ്ണൂറ്‍ വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖ്‌)
2011july29
നായാട്ടുപാറ: രാഷ്ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ ജില്ലയിലെ മുതിര്‍ന്ന അധികാരിയും വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖുമായ അന്തരിച്ച നായാട്ടുപാറയിലെ ഒ.ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ച മാസ്റ്ററുടെ ഭൌതിക ശരീരം പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. ഈ സ്കൂളിണ്റ്റെ പ്രിന്‍സിപ്പാളായിരുന്നു ശ്രീധരന്‍ മാസ്റ്റര്‍. പ്രമേഹരോഗ ബാധയെത്തുടര്‍ന്ന്‌ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന ശ്രീധരന്‍ മാസ്റ്റര്‍ ഏതാനും ദിവസം മുമ്പാണ്‌ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ നിന്നും ചികിത്സക്ക്‌ ശേഷം തിരിച്ചെത്തിയത്‌. ഇന്നലെ വെളുപ്പിന്‌ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകനും സംഘാടകനും സംസ്കൃത പണ്ഡിതനുമാണ്‌ ശ്രീധരന്‍ മാസ്റ്റര്‍. മലബാറിലെ ആയിരക്കണക്കിന്‌ ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ഇദ്ദേഹം ജില്ലയിലെ സംഘപ്രവര്‍ത്തകരുടെ നെടുംതൂണായിരുന്നു. അധ്യാപനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിവന്നിരുന്നത്‌. കനത്ത മഴയിലും വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങളാണ്‌ തങ്ങളുടെ പ്രിയ ഗുരുനാഥന്‌ അന്ത്യാഢ്ജലിയര്‍പ്പിക്കാന്‍ കെപിസി ഹയര്‍ സെക്കണ്റ്ററി സ്കൂളിലെത്തിയത്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എ.പി.പത്മിനി ടീച്ചര്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്‌, സി.കെ.പത്മനാഭന്‍, ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൌദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍, സഹപ്രാന്ത പ്രചാര്‍ പ്രമുഖ്‌ വത്സന്‍ തില്ലങ്കേരി, പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍, ആര്‍എസ്‌എസ്‌ കണ്ണൂറ്‍ വിഭാഗ്‌ കാര്യവാഹ്‌ പി.പി.സുരേഷ്‌ ബാബു, സഹ കാര്യവാഹ്‌ വി.ശശിധരന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.വേലായുധന്‍, ദേശീയ സമിതിയംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.അശോകന്‍, യു.ടി.ജയന്തന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ ബിജു ഏളക്കുഴി, ആര്‍എസ്‌എസ്‌ വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക്‌ അഡ്വ.എ.വി.ശ്രീനിവാസന്‍, ജില്ലാ കാര്യവാഹ്‌ കെ.സജീവന്‍, വിഭാഗ്‌ പ്രചാരക്‌ രാജേഷ്‌, ജില്ലാ പ്രചാരകന്‍മാരായ കെ.ബി.പ്രജില്‍, മഹേഷ്‌, രജീഷ്‌, ബിജെപി നേതാക്കളായ വിജയന്‍ വട്ടിപ്രം, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, പി.കൃഷ്ണന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ പി.കൃഷ്ണന്‍, സെക്രട്ടറി സത്യന്‍ കൊമ്മേരി, കാവ്യേഷ്‌ പുന്നാട്‌, കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ മാനേജര്‍ എ.കെ.മനോഹരന്‍, മുന്‍ എംഎല്‍എ കെ.കെ.ശൈലജ ടീച്ചര്‍, വി.ആര്‍.ഭാസ്കരന്‍, വേണുമാസ്റ്റര്‍, മട്ടന്നൂറ്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സംസ്കാരത്തിന്‌ ശേഷം നടന്ന അനുശോചന യോഗത്തില്‍ കെ.സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ വത്സന്‍ തില്ലങ്കേരി, പി.കെ.വേലായുധന്‍, എല്‍.പി.ദയാനന്തന്‍, പി.കെ.രാധാകൃഷ്ണന്‍, വിജയന്‍ മാസ്റ്റര്‍, യൂണിയന്‍ നേതാക്കളായ മോഹനന്‍ മാനന്തേരി, ഒ.എം.ശ്രീധരന്‍ മാസ്റ്റര്‍, കെ.പി.സി എച്ച്‌ എസ്‌ ഹെഡ്മിസ്ട്രസ്‌ പ്രേമലതടീച്ചര്‍, പിടിഎ വൈസ്‌ പ്രസിഡണ്ട്‌ ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.ദേവദാസ്‌ സ്വാഗതം പറഞ്ഞു.

നിളാതീരത്ത് ബലിതര്‍പ്പണത്തിന് പതിനായിരങ്ങള്‍

പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കടകവാവുനാളായ ശനിയാഴ്ച ജില്ലയിലെ വിവിധ സ്‌നാനഘട്ടങ്ങളിലും ക്ഷേത്ര സന്നിധിയിലും ആയിരങ്ങള്‍ ബലിയിട്ടു. പുണ്യതീര്‍ഥങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് പിതൃമോക്ഷപ്രാപ്തിക്കായി വ്രതനിഷ്ഠയോടെയായിരുന്നു ബലിതര്‍പ്പണം.
പുലരുംമുമ്പേ ബലികര്‍മങ്ങള്‍ തുടങ്ങി. കനത്തമഴയിലും നൂറുകണക്കിനാളുകള്‍ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുമായി ബലിതര്‍പ്പണം നിര്‍വഹിച്ചു. പാമ്പാടിമുതല്‍ തിരുനാവായവരെ ഭാരതപ്പുഴയോരം ബലിയിടാനെത്തിയവരെക്കൊണ്ട് നിറഞ്ഞു.
സ്‌നാനഘട്ടങ്ങളോടുചേര്‍ന്നുള്ള ക്ഷേത്രങ്ങളിലും അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടു.

തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തിക്ഷേത്രത്തിലെ(Picture) ഭാരതപ്പുഴക്കടവുകളില്‍ ആയിരങ്ങള്‍ കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിനെത്തി. അന്നദാനവുമുണ്ടായി.





തൃത്താല വെള്ളിയാങ്കല്ലില്‍ കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി. രാവിലെ നാലുമണിമുതല്‍ കര്‍മിയെ ഏര്‍പ്പെടുത്തിയാണ് ബലിതര്‍പ്പണംനടന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും എത്തിയ ആളുകളെക്കൊണ്ട് പുഴയോരം നിറഞ്ഞിരുന്നു. പ്രസാദഊട്ട്, പ്രത്യേകപൂജകള്‍, ഔഷധസേവ എന്നിവയുമുണ്ടായി.

സ്വാമി ശക്രാനന്ദ ഓര്‍മയായി

സ്വാമി ശക്രാനന്ദ ഓര്‍മയായി:

തിരുവനന്തപുരം: ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ശാസ്തമംഗലം, പുറനാട്ടുകര എന്നീ ആശ്രമങ്ങളുടെ അധ്യക്ഷനായിരുന്ന സ്വാമി ശക്രാനന്ദ ഓര്‍മയായി. രോഗബാധിതനായികഴിഞ്ഞിരുന്ന സ്വാമി ശക്രാനന്ദ വെള്ളിയാഴ്ചയാണ് ശ്രീരാമകൃഷ്ണാശ്രമത്തില്‍ വെച്ച് സമാധിയായത്. നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ ശനിയാഴ്ച രാവിലെ 9ന് നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി തത്വരൂപാനന്ദ മുഖ്യകാര്‍മികത്വം വഹിച്ചു. ആശ്രമത്തിലെ മറ്റ് സംന്യാസിമാരും അന്ത്യകര്‍മത്തില്‍ പങ്കെടുത്തു.
പാലാ ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വാമദേവാനന്ദ, വൈറ്റിലാശ്രമം അധ്യക്ഷന്‍ സ്വാമി ഭദ്രേശാനന്ദ, തൃശ്ശൂര്‍ രാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വ്യേമതിതാനന്ദ, കായംകുളം മഠാധിപതി സ്വാമി കൈവല്യാനന്ദ, ഹരിപ്പാട് ആശ്രമം പ്രസിഡന്റ് സ്വാമി വീരഭദ്രാനന്ദ, അഭോദാനന്ദാശ്രമം പ്രസിഡന്റ് സ്വാമി സുഗുണാനന്ദ, ചിന്മയാ മിഷനിലെ സ്വാമി യജ്ഞചൈതന്യ, ശിവഗിരി വിശ്വസാംസ്‌കാരിക ഭവനിലെ സ്വാമി സംവിധാനന്ദ, ദയാനന്ദാശ്രമത്തിലെ സ്വാമി തത്വസ്വരൂപാനന്ദ, അമൃതപുരിയിലെ സ്വാമി തുരിയാമൃതാനന്ദ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു
അരനൂറ്റാണ്ടിലേറെ തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും 10 വര്‍ഷം ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും അധിപതിയായിരുന്നു. അസുഖത്തെതുടര്‍ന്ന്‌ ഒരു വര്‍ഷമായി ചുമതലകളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.
കോട്ടയം കിടങ്ങൂര്‍ പടിക്കാമറ്റത്തില്‍ നാരായണപിള്ളയുടെയും മറ്റക്കര മണക്കുന്നത്ത്‌ ഗൗരിക്കുട്ടിയമ്മയുടെയും ഏഴു മക്കളില്‍ ഇളയവനായി 1924ലാണ്‌ ജനിച്ചത്‌. സുകുമാരന്‍നായര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമനാമം. കിടങ്ങൂര്‍ സ്കൂളില്‍ നിന്നു ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. 17-ാ‍ം വയസ്സില്‍ ബേലൂര്‍ മഠത്തില്‍ നിന്ന്‌ ബ്രഹ്മചാരി മന്ത്രദീക്ഷ സ്വീകരിച്ചു. 1952ല്‍ ശങ്കരാനന്ദസ്വാമികളില്‍ നിന്നാണ്‌ സന്ന്യാസം സ്വീകരിച്ചത്‌. കാലടി, മദിരാശി, മംഗലാപുരം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ്‌ തൃശൂര്‍ പുറനാട്ടുകര ആശ്രമത്തിലെത്തുന്നത്‌. അരനൂറ്റാണ്ടിലേറെ അവിടെ മഠാധിപതിയായി പ്രവര്‍ത്തിച്ച ശേഷമാണ്‌ തിരുവനന്തപുരത്തേക്ക്‌ വന്നത്‌.

കര്‍മപടുവായ സംന്യാസി
 30 Jul 2011

ഡോ.വി.എസ്.ശര്‍മ
സമകാലീന ശ്രീരാമകൃഷ്ണ പരമ്പരയിലെ ഒരു നെടുംതൂണാണ് ശ്രീശക്രാനന്ദസ്വാമിയുടെ സമാധിയോടുകൂടി വേര്‍പെട്ടത്. കര്‍മപടുവായ ഒരു സംന്യാസിവര്യനായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച അപരാഹ്നത്തില്‍, ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലും കഴിഞ്ഞിരുന്ന സ്വാമികള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആസ്​പത്രിയില്‍വെച്ച് യാത്രയായി.
തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷനായിരുന്ന ശ്രീഈശ്വരാനന്ദസ്വാമികളുടെ സമാധിക്കുശേഷം അവിടെ അധ്യക്ഷനായത് ശ്രീശക്രാനന്ദ സ്വാമികളായിരുന്നു. പുറനാട്ടുകര ആശ്രമത്തിന് പുതിയമുഖം കാഴ്ചവെച്ച ത്യാഗിവര്യനായിരുന്നു പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശ്രീ ഈശ്വരാനന്ദസ്വാമികള്‍. 'വിവേകാനന്ദ സാഹിത്യ സര്‍വസ്വം' എന്ന മഹദ്ഗ്രന്ഥം ഉള്‍പ്പെടെ അനേകം മികച്ച ഗ്രന്ഥങ്ങള്‍ തൃശ്ശൂര്‍ ആശ്രമത്തില്‍നിന്നും പ്രസിദ്ധംചെയ്ത മഹത്തായ പ്രകാശനയത്‌നത്തില്‍ ശ്രീത്രൈലോക്യാനന്ദ സ്വാമികള്‍, ശ്രീ മൃഡാനന്ദ സ്വാമികള്‍, ശ്രീസിദ്ധിനാഥാനന്ദ സ്വാമികള്‍, ശ്രീമൈത്രാനന്ദ സ്വാമികള്‍ എന്നിവരോടൊപ്പം ശ്രീശക്രാനന്ദ സ്വാമികളും വളരെ നിര്‍ണായകമായ പങ്കുവഹിച്ചു. ആശ്രമം പ്രസിദ്ധീകരണ വിഭാഗത്തില്‍ നിന്ന് 'ശ്രീരാമകൃഷ്ണവചനാമൃതം', 'ശ്രീരാമകൃഷ്ണലീലാമൃതം', 'ഭഗവദ്ഗീതാ വ്യാഖ്യാനം', 'വിവേകാനന്ദശതക പ്രശസ്തി' തുടങ്ങിയവ തയ്യാറാക്കി പ്രസിദ്ധീകരിച്ചത് വലിയ ഒരു നേട്ടമാണ്. ആവിധ പ്രവര്‍ത്തനങ്ങളിലെല്ലാം ശ്രീശക്രാനന്ദ സ്വാമികളുടെ ഭാഗഭാഗിത്വം എടുത്തുപറയേണ്ട കാര്യമാണ്. വിദ്യാലയം, ആസ്​പത്രി, അന്തര്യോഗാദി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം സ്വാമി ദീര്‍ഘകാലം നേതൃത്വം നല്‍കി.
തൃശ്ശൂര്‍ സ്വദേശിയും ശ്രീരാമകൃഷ്ണമിഷന്റെയും മഠത്തിന്റെയും അധ്യക്ഷനും ലോകപ്രശസ്ത വാഗ്മിയുമായിരുന്ന ശ്രീരംഗനാഥാനന്ദ സ്വാമികള്‍ എല്ലാവര്‍ഷവും ഡിസംബറില്‍ അന്തര്യോഗത്തിനും സാഹിത്യശിബിരത്തിനും എത്തുമായിരുന്നു. അതെല്ലാം സംഘടിപ്പിച്ചത് ശ്രീശക്രാനന്ദ സ്വാമികളുടെ കൈാര്യകര്‍തൃത്വത്തിലായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആധ്യാത്മിക പ്രഭാഷകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെയെല്ലാം ശിബിരങ്ങളില്‍ പങ്കെടുപ്പിച്ച് സജീവ ചര്‍ച്ചകള്‍ നടത്തിയിരുന്നത് അവയില്‍ പങ്കെടുത്ത ഒരു എളിയ വ്യക്തിയെന്ന നിലയില്‍ ഞാനും ഉന്മേഷത്തോടെ ഓര്‍മിക്കുന്നു. ശ്രീരംഗനാഥാനന്ദ ഗ്രന്ഥപരിഭാഷകളും സ്വാമിയുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
തൃശ്ശൂര്‍ ആശ്രമാധ്യക്ഷപദവിയില്‍ നിന്നും തിരുവനന്തപുരം ആശ്രമത്തിലേക്ക് മാറ്റമായപ്പോള്‍ ഇവിടത്തെ ആശ്രമകാര്യങ്ങളും ആസ്​പത്രി ഭരണവും നന്നായി നടത്തിപ്പോന്നു. ഒരു ദശാബ്ദത്തിനുശേഷം വീണ്ടും അദ്ദേഹം തൃശ്ശൂര്‍ ആശ്രമാധ്യക്ഷനായിത്തന്നെ അവരോധിക്കപ്പെട്ടു. അവിടെ അദ്ദേഹത്തിന് വിപുലമായ ഒരു ആരാധകവൃന്ദംതന്നെയുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ആധ്യാത്മിക പ്രഭാഷണത്തിന് പോകുക, 'പ്രബുദ്ധകേരളം' മാസികയുടെ പ്രവര്‍ത്തനത്തില്‍ സഹകരിക്കുക, ആശ്രമത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി നടത്തിക്കൊണ്ടുപോവുക-ഇതെല്ലാം ശ്രീശക്രാനന്ദസ്വാമി നിര്‍വഹിച്ചുപോന്നു. തനിക്ക് ഏറ്റവും പ്രിയങ്കരരായിരുന്ന ശ്രീ മൃഡാനന്ദ-സിദ്ധിനാഥാനന്ദ-മൈത്രിനന്ദ-നിസ്വാനന്ദ സ്വാമിമാരുടെ ദേഹവിയോഗത്തോടെ സ്വാമികള്‍ നിരാശനും വിരക്തനുമായി. 'വേഗം പോകണം' എന്ന് പറയുമായിരുന്നു.
സമീപകാലത്തെ ഏതാനും മാസങ്ങളായി സ്വാമി തിരുവനന്തപുരം ആശ്രമം ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നെട്ടയത്ത് കുറേക്കാലം റിട്ടയേര്‍ഡ് ജീവിതം നയിച്ചിരുന്നു. ധ്യാനവും പാരായണവും മറ്റും ചെയ്തായിരുന്നു ജീവിതം. ആര് കാണാന്‍ വന്നാലും സ്‌നേഹപുരസ്സരമായ ഒരു പെരുമാറ്റം, ഒരു നല്ലവാക്ക്, അനുഗ്രാഹകമായ ആശ്വാസവചനം-ഇതൊക്കെ ചെയ്യാന്‍ കഴിയുന്നവര്‍ ഇന്ന് വിരളമാണല്ലോ. ശ്രീശക്രാനന്ദ സ്വാമികള്‍ നൂറു ശതമാനവും ശ്രീരാമകൃഷ്ണ ഭക്തനായിരുന്നു. അതുകൊണ്ട് സ്വാമിക്ക് അങ്ങനെയേ ജീവിക്കാനാകൂ.

'
മനസി വചസികായേ പുണ്യപീയൂഷ പൂര്‍ണാ-
സ്ത്രിഭുനമുപകാരശ്രേണിഭി പ്രീണയന്തഃ'
എന്ന് ഭര്‍തൃഹരി പറഞ്ഞത് ശ്രീശക്രാനന്ദ സ്വാമികളെപ്പോലുള്ള സത്തുക്കളെപ്പറ്റിയാണ്. സ്വാമി പ്രദര്‍ശിപ്പിച്ച സ്‌നേഹവാത്സല്യം ഈയുള്ളവനും ഒരു മധുരസ്മൃതിയാണ്. സ്വാമികള്‍ക്ക് പ്രണാമം!

പാരിക്കാട്ട് കോളനിയിലെ പാവപ്പെട്ടവരുടെ സുഹൃത്ത്‌


തിരുവനന്തപുരം: ശ്രീരാമകൃഷ്ണ പരമഹംസരുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്ഥാപിതമായ തൃശ്ശൂര്‍ പുറനാട്ടുകര ആശ്രമത്തിന്റെ പ്രധാനപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനം സമീപത്തെ പാരിക്കാട്ട് കോളനിയിലെ നിസ്വരും പിന്നാക്കക്കാരുമായ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതുകൂടിയായിരുന്നു.
ത്യാഗീസാനന്ദ സ്വാമികളാണ് 1927-ല്‍ പുറനാട്ടുകര ആശ്രമം സ്ഥാപിക്കുന്നത്. സമീപത്തെ ദരിദ്രരായ കോളനി നിവാസികളുടെ വിദ്യാഭ്യാസം, ജീവിതസന്ധാരണം എന്നിവയ്ക്ക് ഉതകുന്ന ക്ഷേമപ്രവര്‍ത്തനത്തില്‍ ആശ്രമം നിര്‍ണായക പങ്കുവഹിച്ചു.
മെട്രിക്കുലേഷന്‍ പാസ്സായ കോട്ടയം മറ്റക്കര സ്വദേശിയായ സ്വാമി ശക്രാനന്ദ 1942 ലാണ് ആധ്യാത്മിക ജീവിതത്തില്‍ ആകൃഷ്ടനായി കാലടി ആശ്രമത്തിലും പിന്നീട് അവിടെനിന്ന് മദിരാശിയിലെ മൈലാപ്പൂരിലെ രാമകൃഷ്ണാശ്രമത്തിലും എത്തുന്നത്. മദിരാശിയില്‍ ശക്രാനന്ദ വിരജാനന്ദ സ്വാമിജിയില്‍ നിന്നാണ് മന്ത്രദീക്ഷ സ്വീകരിച്ചത്. രാമകൃഷ്ണ പരമഹംസരുടെ സഹധര്‍മിണിയായിരുന്ന ശാരദാദേവിയില്‍നിന്ന് നേരിട്ട് മന്ത്രദീക്ഷ സ്വീകരിച്ചയാളാണ് വിരജാനന്ദ സ്വാമികള്‍.

1952
ല്‍ ശങ്കരാനന്ദ സ്വാമികളില്‍നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച ശക്രാനന്ദ സ്വാമികള്‍ 1973 ല്‍ പുറനാട്ടുകര ആശ്രമത്തില്‍ മഠാധിപതിയായിരിക്കെയാണ് ആശ്രമം ഏറ്റെടുത്ത പാരിക്കാട്ട് കോളനിയിലെ നിവാസികള്‍ക്ക് വീടുവെച്ചു നല്‍കിയത്. ഏതാണ്ട് ഇരുപത്തിയഞ്ചിലധികം വീടുകള്‍ കോളനി നിവാസികള്‍ക്കായി അദ്ദേഹം നിര്‍മിച്ചുനല്‍കി.

1987
മുതല്‍ 98 വരെ തിരുവനന്തപുരത്തെ ആശ്രമ മഠാധിപതിയായ ശക്രാനന്ദ അനന്തപുരിയിലെ പ്രഭാഷണവേദികളിലെ നിറസാന്നിധ്യമായിരുന്നു. മാത്രമല്ല ജീവിതവ്യഥകളില്‍ ഉഴലുന്ന നിരവധിപേര്‍ക്ക് സാന്ത്വനവചനം നല്‍കുന്നതില്‍ ശക്രാനന്ദ ബദ്ധശ്രദ്ധനായിരുന്നു.
സംന്യാസദീക്ഷ സ്വീകരിച്ചശേഷം ഹരിജനോദ്ധാരണത്തിനായി ശ്രീരാമകൃഷ്ണാശ്രമത്തില്‍ പ്രവര്‍ത്തനം തുടങ്ങി. അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനിയിലും ആമ്പലംകാവ് കോളനിയിലും മേല്‍ക്കൂരയിട്ട വീടുകളും ശുചിത്വസംവിധാനങ്ങളും എത്തിച്ചു.
89
മുതല്‍ ശാസ്തമംഗലം ആശ്രമത്തില്‍ പ്രവര്‍ത്തിച്ച് 98ലാണ് തൃശ്ശൂരില്‍ മടങ്ങിവന്നത്.
തൃശ്ശൂര്‍ ജീവിത്തില്‍ മനസ്സിനെ അഗാധമായി സ്​പര്‍ശിച്ചത് 48ലെ ആശ്രമകാലമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നാക്കവിഭാഗക്കാരായ വിദ്യാര്‍ഥികളും മറ്റു കുട്ടികളുമായി ഒത്തുചേര്‍ന്നുള്ള ജീവിതം അഗാധമായ ആനന്ദം പകര്‍ന്നതായി അദ്ദേഹം തൃശ്ശൂരില്‍ നിന്ന് പോകുന്നതിന് മുമ്പ് പറഞ്ഞിരുന്നു.
സ്വാമിജി പുറനാട്ടുകരയില്‍ എത്തുമ്പോള്‍ ഈശ്വരാനന്ദസ്വാമിയാണ് പ്രസിഡന്റ്. വ്യോമകേശാനന്ദ സ്വാമിയും അന്തരാത്മാനന്ദ സ്വാമിയും ചേര്‍ന്നാണ് ആശ്രമവും വിദ്യാലയവും വളര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാമൂഴത്തില്‍ 8 വര്‍ഷക്കാലമാണ് സ്വാമികള്‍ സാരഥിയായത്.